ചെറുകിടസംരംഭങ്ങൾ 100 കോടി ക്ളബ്ബിലെത്തിക്കാൻ അധിക ധനസഹായം പരിഗണനയിൽ
മിഷൻ 1000: ആദ്യ ഘട്ടത്തിൽ 88 പേർ; വീണ്ടും അപേക്ഷിക്കാൻ അവസരം
വ്യവസായ വകുപ്പിന്റെ മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകളാണ് സംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തത്. ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന ഗവൺമെൻ്റ് ഉറപ്പു വരുത്തും.
ഡി.പി.ആർ തയ്യാറാക്കുന്നതിന് 1 ലക്ഷം രൂപ, മൂലധന സഹായമായി 2 കോടി രൂപ, പ്രവർത്തന മൂലധനത്തിനുള്ള പലിശയിനത്തിൽ 50 ലക്ഷം രൂപ വരെയുള്ള തിരിച്ചടവ് എന്നിങ്ങനെയാണ് ഇപ്പോഴുള്ള സഹായം. ഇതിനു പുറമേയാണ് ബാങ്കുകളുടെ സഹായത്തോടെ അധിക സഹായവും ആലോചിക്കുന്നത്. താരതമ്യേന സംരഭങ്ങൾ കുറവായിരുന്ന ജില്ലകൾ സംരംഭക വർഷം പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നത് ശ്രദ്ധേയമാണ്.
മിഷൻ 1000 പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പട്ടവയിൽ തൃശൂർ 22, ആലപ്പുഴ 14 ,വയനാട് 7 എന്നിങ്ങനെയുള്ള കണക്ക് പ്രതീക്ഷ നൽകുന്നതാണ്. അപേക്ഷ തള്ളിപ്പോയവർക്ക് ഒരു തവണ കൂടി അവസരമുണ്ടായിരിക്കും.
250 പേരെയെങ്കിലും ഈ വർഷം സംരഭകരെന്ന നിലയിൽ കൈ പിടിച്ചുയർത്താൻ കഴിയുമെന്നാണ് ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നത്. ഒരോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇൻ്റേണുകളെ നിശ്ചയത്തിലൂടെ സംരഭകവർഷം പദ്ധതി വിജയകരമായി.
സ്ത്രീ സംരഭങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ സ്ത്രീകളാകും കൂടുതൽ എന്നതിനാൽ തന്നെ പ്രത്യേക പരിഗണനയാണ് സ്ത്രീ സംരഭങ്ങൾക്ക് നൽകുന്നത്.
ഐ.ബി.എം കൊച്ചി ലാബ് ആരംഭിച്ചതിലൂടെ മാത്രം കേരളത്തിന് തൊഴിലാളികളുടെ ശമ്പള ഇനത്തിൽ ലഭിച്ച വരുമാനം 600 കോടി രൂപയാണ്. കിറ്റെക്സ് മറ്റൊരു സംസ്ഥാനത്ത് പുതിയ യൂണിറ്റ് തുടങ്ങിയപ്പോൾ അവിടെ ഉണ്ടായതിനേക്കാൾ മൂന്ന് മടങ്ങ് അധികമാണിതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ ഐ ബി എം നടത്തിയ നിക്ഷേപത്തിലൂടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസടക്കമുള്ള മേഖലകളിൽ ഉയർന്ന വേതനം ലഭ്യമാകുന്ന തൊഴിലുകൾ ഉറപ്പാക്കുകയാണ്.ഇതോടൊപ്പം എല്ലാ ഗ്രാമപഞ്ചായത്തിലും വ്യവസായ എസ്‌റ്റേറ്റ്, ഒരോ പഞ്ചായത്തിലും ഒരുൽപ്പന്നം എന്നീ നടപ്പിലാക്കും.
ആഗോള മെഡിക്കൽ ഡിവൈസ് വ്യവസായത്തിന്റെ 20% കേരളത്തിലാണ് . ഫൈവ് ,ഫോർ ,ത്രീ സ്റ്റാർ ഹോട്ടലുകൾ ഏറ്റവും കൂടുതലും കേരളത്തിലാണ്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന രീതിയിൽ കേരളത്തിൻ്റെ നേട്ടമാണിത്. വ്യവസായ എസ്റ്റേറ്റിലെ ഭൂമി കൈമാറ്റ മുൾപ്പെടെയുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയും നടപടിക്രമങ്ങൾ ലഘുകരിച്ചുമാണ് വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നത്.
എം എസ് എം ഇ ക്ലിനിക്കുകൾ സ്ഥാപിച്ചും ജി എസ് ടി ഫയൽ ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് അസോസിയേഷനു മായുള്ള ധാരണയോടെ സംരംഭകർക്ക് സഹായം ഉറപ്പുവരുത്തിയും സർക്കാർ പുതിയ സംരംഭകർക്ക് എല്ലാ തരത്തിലുള്ള പ്രോത്സാഹനങ്ങളും നൽകുകയാണ്.